
സിപിഎമ്മിന് തിരിച്ചടി; ഒരു കോടി രൂപ കണ്ടുകെട്ടിയ ആദായ നികുതി വകുപ്പിന്റെ നടപടി ഹൈക്കോടതി ശരിവച്ചു; ഹർജി തള്ളി
സിപിഎമ്മിന് ഹൈക്കോടതിയിൽ വൻ തിരിച്ചടി. തെരഞ്ഞെടുപ്പ് സമയത്ത് ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ സിപിഎം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.പണം പിടിച്ചെടുത്ത ആദായ നികുതി വകുപ്പിന്റെ നടപടി ശരിവച്ച് കൊണ്ടാണ് ഹർജിതള്ളിയത്.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് സംഭവം നടന്നത്. തൃശൂർ ജില്ലാക്കമ്മിറ്റി ഒരു കോടി രൂപയുടെ നിക്ഷേപം ബാങ്കിൽ നിന്നും പിൻവലിച്ചിരുന്നു.ഇത് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനിടെയാണ് വലിയ തുക പിൻവലിക്കുമ്പോൾ
ബാങ്ക് തന്നെ
തെരഞ്ഞെടുപ്പ് കമ്മീഷനെയും ആദായ നികുതി വകുപ്പിനെയും വിവരം അറിയിക്കും. അതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വകുപ്പ് തുക കണ്ടുകെട്ടിയത്. നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ഹൈക്കോടതിയെ സമീപിച്ചു. ഹർജി വിശദമായി കേട്ട കോടതി, ആദായ നികുതി വകുപ്പിന്റെ പ്രവർത്തനം നിയമ പ്രകാരമാണെന്ന് വിലയിരുത്തി. വസ്തുതകൾ കൃത്യമായി മനസിലാക്കിയാണ് വകുപ്പ് നടപടിയെടുത്തതെന്നും കോടതി പറഞ്ഞു.പണം പിടിച്ചെടുത്തിന് പിന്നാലെ വകുപ്പ് നടത്തിയ അന്വേഷണത്തിൽ അക്കൗണ്ടിന്റെ കെവൈസി അപ്ഡേറ്റ് സിപിഎം നടത്തിയിട്ടില്ലെന്നും വ്യക്തമായി.
